മ രണം വരെ ഞാൻ ഇവിടെ വരും.. മ രിക്കും മുൻപ് സുധി പറഞ്ഞത് ഈ വാക്കുകൾ!! തുറന്ന് പറഞ്ഞു ഫാദർ രംഗത്ത്

ഈ അടുത്ത കാലത്ത് മലയാളികളെ ഏറ്റവും വിഷമത്തിലാക്കിയ ഒരു മ രണം ആയിരുന്നു കൊല്ലം സുധിയുടേത്. എല്ലാവരെയും ഒരു പോലെ ചിരിപ്പിച്ച, ഒരു മനുഷ്യനുമായി ദേഷ്യമോ, വെറുപ്പോ വെച്ചുപുലർത്താത്ത ഒരു മനുഷ്യസ്നേഹി ആയിരുന്നു അദ്ദേഹം.

ഒരു പാട് ആഗ്രഹങ്ങൾ ബാക്കി വെച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത് . അദ്ദേഹവുമായിട്ടുള്ള മുഹൂർത്തങ്ങൾ പലരും പങ്കുവെക്കുന്ന ഈ അവസരത്തിൽ ,സുധി താമസിച്ചിരുന്ന വീടിനു സമീപമുള്ള പള്ളിയിലെ അച്ഛൻ തന്റെ ഓർമ്മകൾ പങ്കുവെക്കുന്നത് ഇങ്ങനെയാണ് .2019 കോവിഡ് പിടിപെട്ട് സുധിയും കുടുംബവും ബുദ്ദിമുട്ട് അനുഭവിക്കുന്ന കാലം മുതലുള്ള പരിചയം ആണ് അദ്ദേഹമായിട്ടുള്ളത് എന്നാണ് ഫാദർ പറയുന്നത് . മാനസികവും, സാമ്പത്തികവും ആയ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്ന കാലത്തും , എല്ലാത്തിനെയും ഒരു ചെറു പുഞ്ചിരി കൊണ്ട് നേരിട്ട വ്യക്തിയാണ് സുധി എന്നും അദ്ദേഹം പറയുന്നു .

വാടക വീട്ടിൽ കഴിയുന്ന സുധിക്ക് ഒരു വീടുവച്ചു കൊടുക്കാൻ പള്ളി കമ്മിറ്റി മുൻകൈ എടുത്തിരുന്നുവെന്നും , പിന്നീട് ഫ്ലവർസ് ചാനൽ വീടുവച്ചുനൽകും എന്ന് പറഞ്ഞപ്പോ , പള്ളിവകയുള്ള വീട് സുധിയുടെ അമ്മക്ക് നൽകും എന്നും ഫാദർ പറയുന്നു .പള്ളിയിൽ സ്‌ഥിരമായി വരാറുള്ള ആളാണെന്നും , തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്നു സുധി എന്നും , അടുത്ത ഞായറാഴ്ച തനിക്ക് ഒരു പരിപാടിയുണ്ടെന്നും പറഞ്ഞാണ് സുധി പോയതെന്നും ഫാദർ ഓർത്തെടുക്കുന്നു .

അദ്ദേഹത്തിന്റെ മര ണ വാർത്ത കേട്ടപ്പോൾ തനിക്ക് വളരെയധികം വിഷമമായി എന്നും , തന്നാൽ കഴിയുന്ന എല്ലാ സഹായവും അദ്ദേഹത്തിന്റെ കുടുംബത്തിനുവേണ്ടി ചെയ്യുമെന്നും ഫാദർ ഉറപ്പുനൽകുന്നു . സുധിയുടെ മൂത്തമകനെ പഠനത്തിലും മറ്റുകാര്യങ്ങളിലും സഹായിക്കുക എന്നത് തന്റെ കടമയാണെന്നും ഫാദർ ഉറപ്പുനൽകുന്നു .